ലാവോസ്

ലാവോസ്

LAND OF MILLION BOMBS

☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆
"ആ ചുവന്ന ബോര്‍ഡ് കണ്ടോ...അതിനപ്പുറം പ്രവേശനമില്ല.."

"അതെന്താ"

"അതിനപ്പുറം ഒാരോ ചവിട്ടടിയിലും മരണം ഉറപ്പ്"
☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆

യുദ്ധം..അത് ഭീകരം തന്നെയാണ്...ലോകത്ത് പല കാലഘട്ടങളിലും പല രീതിയിലുള്ള യുദ്ധങള്‍ അരങേറിയട്ടുണ്ട്..ഇന്നും നടന്നുകൊടിരിക്കുന്നു...അതിന്റെ കെടുതികളും അന്തരഫലങളും ഇന്നും പല ജനതകളും അനുഭവിച്ചുകൊണ്ടിരിക്കുന്നു..തലമുറകളോളം അനുഭവിക്കുകയും ചെയ്യും..അങിനെ യുദ്ധം കഴിഞീട്ടും അതിന്റെ പരിണിതഫലങള്‍ അനുഭവിക്കുന്ന ഒരു ജനതയുണ്ട്...അവരെ കുറിച്ചാണീ പോസ്റ്റ്...


ലാവോസ്...തെക്കുകിഴക്കൻ ഏഷ്യയിലുള്ള, കരകളാൽ ചുറ്റപ്പെട്ട രാജ്യമാണ്. ചൈന, മ്യാന്മാർ, വിയറ്റ്നാം, കമ്പോഡിയ, തായ്‌ലൻഡ് എന്നിവയാണ് അതിർത്തി രാജ്യങ്ങൾ.
LAND OF MILLION ELEPHANTഎന്നു അറിയപെട്ടിരുന്ന ആ നാട് ഇന്നറിയപ്പെടുന്നത് LAND OF MILLION BOMBS എന്നൊണ്..

അമേരിക്കന്‍ വിയറ്റ്നാം യൂദ്ധത്തില്‍ അമേരിക്ക വര്‍ഷിച്ചത് 250 മില്യന്‍ ബോബുകളാണ്..അതില്‍ പലതും ഇന്നും  കിടപ്പുണ്ട്..കണക്കു വച്ച് പറഞൊല്‍ ആ നാട്ടില്‍ ജീവിക്കുന്ന ഒരു പുരുഷനും സ്ത്രീയും കുട്ടിയും ഏഴു ബോബിനു അവകാശികളാണ്

അന്നു വിണ ബോബുകള്‍ പലതും ഇന്നും നിര്‍വീര്യമാവാതെ മണ്ണിനടിയില്‍ തന്നെ ഉണ്ട്..ജീവനോടെ..പലതും ക്രിഷി സ്ഥലങളിലും സ്കൂള്‍ ഗ്രൗണ്ടിലും മറ്റുമാണ്..

ക്രിഷിക്കും മറ്റുമായി കുഴികള്‍ എടുക്കുബോഴും പലരുടേയും കൈകള്‍ വിറക്കുന്നുണ്ടാവാം...ഒരോ കാല്‍ വെപ്പും ഭയത്തോടു കൂടെ ആവാം...കാരണം എപ്പോള്‍ വേണമെങ്കിലും പൊട്ടിതെറിക്കാവുന്ന...ബോബുകള്‍ക്ക് മീതെയാണ് ഒാരോ ചവിട്ടടികളും...


ബോബുകളുടെ ഇടയിലൂടെ ഒാടി കളിക്കുന്ന കുട്ടികള്‍...നിര്‍വിര്യമാക്കപ്പേട്ട പല ക്ളസ്റ്റര്‍ ബോബുകളും വേലികള്‍ ആയി മാറിയിരിക്കുന്നു..ചിലതു പൂന്തോട്ടങളും.ചിലത് വീടുകളുടെ താങു തടികളും....അങിനെ പലതും


ഒട്ടനവതി ആളുകള്‍ ഇന്നും ഇതിനാല്‍ മരണപെടുന്നു..കാഴ്ച ശക്തി പോയവര്‍..കേള്‍വി നഷ്ടപെട്ടവര്‍..അംഗവൈകല്യം സംഭവിച്ചവര്‍ അങിനെ ഒട്ടനവതി..കൂടുതലും കുട്ടികളാണ് എന്നതാണ് സങ്കടകരമായ വസ്തുത.

ഒന്നോര്‍ത്തൂ നോക്കൂ..പിറന്നു വീഴുന്ന ഒാരോ കുഞിനും ഒാരോ ബോബു വച്ച് കരുതിയട്ടുണ്ടാവും...കളിപ്പാട്ടങള്‍ക്ക് പകരം നിര്‍വീര്യമാക്കപ്പെട്ട സ്പോടന വസ്തുകള്‍...ഒൊരോ ചുവടു വെപ്പിലും മരണം പതിയിരിക്കുന്ന നാട്...അതാണ് ലാവോസ്...

ഇന്നും തുടര്‍ന്നു കൊണ്ടേ ഇരിക്കുന്നു..

Comments

Popular posts from this blog

Charlie Brown and Franz Stigler Incident

കാക്കകൾ

റാവുത്തർ