Posts

Showing posts from December, 2017

ലക്ഷദ്വീപ്

Image
 ഇന്ത്യയിലെ ഒരു കേന്ദ്രഭരണപ്രദേശമാണ്. 32 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഈ പ്രദേശം ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളിൽ ഏറ്റവും ചെറുതുമാണ്. 1973-ലാണ് ലക്ഷദ്വീപെന്ന് നാമകരണം ചെയ്തത്. ജനവാസമുള്ളതും അല്ലാത്തതുമായ അനേകം പവിഴപ്പുറ്റു ദ്വീപുകളുടെ സമൂഹമാണിത്. പതിനൊന്നു ദ്വീപുകളിലാണ് പ്രധാനമായും ജനവാസമുള്ളത്. ഇന്ത്യയുടെ തെക്കു പടിഞ്ഞാറ് ഭാഗത്ത്, കേരളത്തിന്‌ പടിഞ്ഞാറ്, മാലദ്വീപുകൾക്ക് വടക്കായി അറബിക്കടലിലാണ് ഈ ദ്വീപു സമൂഹങ്ങളുടെ സ്ഥാനം. കേരളത്തിലെ ജനങ്ങളുമായി വംശീയ സാദൃശ്യമുള്ളവരാണ് ലക്ഷദ്വീപ് നിവാസികൾ. ഇന്ത്യൻ-അറബി സങ്കരവംശമാണ് ദ്വീപ് നിവാസികളെന്നും അഭിപ്രായമുണ്ട്. ചരിത്രം ======= എ.ഡി.ആറാം നൂറ്റാണ്ടിൽ ബുദ്ധ മതക്കാർ ഇവിടെ ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. എട്ടാം നൂറ്റണ്ടിൽ മുസ്ലിം സ്വാധീനത്തിലായി. പോർചുഗീസുകാർ‍ മേയ് 1498ൽ ഇവിടെ ഒരു കോട്ട സ്ഥാപിച്ചുവെങ്കിലും, താമസിയാതെ നാട്ടുകാർ അവരെ ഒഴിപ്പിച്ചു. 1787 ൽ ചില ദ്വീപുകൾ ടിപ്പു സുൽത്താന്റെ ഭരണത്തിൻ കീഴിലായി. അമിനി, കിൽത്താൻ,കടമത്, ചെത്തിലാത്ത, ബിത്രാ ദ്വീപുകളായിരുന്നു അവ.  മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധത്തിനു ശേഷം ടിപ്പു ...

ഒരു എയർക്രാഷ്‌ സ്റ്റോറി

Image
ക്വാണ്ടസ് ഫ്‌ളൈറ്റ് 32 . എയർക്രാഫ്റ്റ് : എയർബസ് A380. (നാൻസി ബേർഡ് വാൾട്ടൻ VH-OQA)           ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന എയർലൈൻ കമ്പനികളിൽ ഒന്ന് , ആസ്ട്രേലിയയിലെ ഏറ്റവും വലിയ എയർലൈൻസ് ,സേഫ്റ്റി റെക്കോർഡുകളിൽ മറ്റാരെക്കാളും മുന്നിൽ. ക്വാണ്ടസ്എയർവെയ്‌സിന്റെ പ്രത്യേകതകളാണ് ഇതൊക്കെ. ക്വാണ്ടസ് അവരുടെ ആദ്യത്തെ എയർബസ് A380  വാങ്ങുന്നത് 2008 ലാണ്. എയർഫ്രാൻസ് , സിംഗപ്പൂർ എയർലൈൻസ് , ലുഫ്താൻസ എന്നീ കമ്പനികളോടൊപ്പം ആദ്യ വർഷങ്ങളിൽ തന്നെ A380 വാങ്ങിയ എയർലൈൻ കമ്പനിയാണ് ക്വാണ്ടസ്. 2010ൽ ആറ് A380 വിമാനങ്ങൾ ക്വാണ്ടസ് ഫ്‌ലീറ്റിൽ ഉണ്ടായിരുന്നു. ഇതിൽ ഒന്നാമത്തെ വിമാനമാണ് QF32. ആസ്ട്രേലിയയിലെ ആദ്യത്തെ വനിതാ പൈലറ്റും ഏവിയേഷൻ വിദഗ്ധയുമായ നാൻസി ബേർഡ് വാൾട്ടനോടുള്ള ആദരസൂചകമായി അവരുടെ പേരാണ് ക്വാണ്ടസ് ആദ്യത്തെ A380 ക്ക് നൽകിയത്. രണ്ട് വർഷത്തെ സർവീസിന് ശേഷം 2010 ലാണ് ഈ വിമാനം അപകടത്തിൽ പെട്ടത്. A380 യുടെ ചരിത്രത്തിലെ ആദ്യത്തെ അപകടമാണിത്. നിറയെ യാത്രക്കാരുമായി പറന്നുയരുന്ന ഒരു A380 ക്ക് ഏകദേശം 465 ടൺ ഭാരമുണ്ടാവും. !! നാല് എഞ്ചിനുകളാണ് ഈ വിമാനത്തിന് ശക്തി പകരുന്നത്.  ...

പറക്കും തളിക

Image
ഏറെ വിസ്മയകരമായ ഒന്നാണ് പറക്കും തളിക. പറക്കും തളികയെന്താണെന്ന ചോദ്യത്തിന് ഇതുവരെ കൃത്യമായ ഒരു നിര്‍വചനം കണ്ടെത്താന്‍ ആയിട്ടില്ല. എന്നാല്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പു തന്നെ പറക്കും തളികകളെ കുറിച്ച് മനുഷ്യര്‍ കേട്ടിരുന്നു എന്നാണ് അറിയുന്നത്. ഏതാണ്ട് ഏഴായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചൈനയിലെ ഹുവാന്‍ പ്രദേശങ്ങളിലെയും മറ്റും രചനകളില്‍ പറക്കും തളികകള്‍ക്ക് സമാനമായ ആകാശയാനങ്ങളുടെ ചിത്രങ്ങള്‍ മനുഷ്യര്‍ കൊത്തിവെച്ചിട്ടുണ്ട്. എ ഡി നാലാം നൂറ്റാണ്ടിലും മറ്റും ഇറ്റലിക്കാര്‍ ഇത്തരം ആകാശയാനങ്ങളെ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടിലും പതിനഞ്ചാം നൂറ്റാണ്ടിലും ഇത്തരം വാഹനങ്ങള്‍ കണ്ടതായി രേഖപ്പെടുത്തുന്നു. ഇതോടെ തന്നെ അന്യഗ്രഹജീവികളും പറക്കും തളികകളും വെറും കെട്ടുകഥയല്ലെന്നതിന് തെളിവായി. ഇതോടെ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പറക്കും തളികകള്‍ പ്രത്യക്ഷപ്പെട്ടതായി കഥകളും കേട്ടുതുടങ്ങി. ഈ കഥകള്‍ പലതും അവതരിപ്പിക്കപ്പെട്ടത് ചിത്രങ്ങളുടെ ശാസ്ത്രീയ പിന്‍ബലത്തോടെയാണ്. ഒന്നിലേറെ പേര്‍ ഒരേസമയം പറക്കും തളികകളെ കണ്ടതായും കഥകള്‍ വന്നു. സോസര്‍ ആകൃതിയിലുള്ള ഈ ആകാശയാനങ്ങളുടെ യാഥാര്‍ത്ഥ്യമറി...

പൂച്ചകളെ ആരാധിക്കുന്ന ഗ്രാമം

മൈസൂരു: കര്‍ണാടകത്തിലെ ബെക്കലലെ ഗ്രാമവാസികള്‍ക്ക് പൂച്ചയെന്നാല്‍ ദൈവമാണ്‍ മൈസൂരുവില്‍നിന്ന് 90 കിലോമീറ്റര്‍ അകലെ മാണ്ഡ്യയിലെ മദ്ദൂര്‍ താലൂക്കിലുള്ള ഈ ഗ്രാമത്തില്‍ പൂച്ചകളെ ആരാധിക്കാന്‍ പ്രത്യേക ക്ഷേത്രവുമുണ്ട്. മാണ്ഡ്യ-തുമകുരു ജില്ലകളുടെ അതിര്‍ത്തിയിലാണ് ഈ ഗ്രാമം. മഹാലക്ഷ്മിയുടെ പ്രതിരൂപമെന്നനിലയിലാണ് ഗ്രാമവാസികള്‍ പൂച്ചകളെ ആരാധിക്കുന്നത്. ലക്ഷ്മീദേവി ഗ്രാമത്തിലേക്ക് പൂച്ചയുടെ രൂപത്തില്‍ കടന്നുവന്നെന്നും തുടര്‍ന്ന് ആപത്തുകളില്‍നിന്നുള്ള രക്ഷകയായി പ്രവര്‍ത്തിച്ചെന്നുമാണ് ഗ്രാമവാസികളുടെ വിശ്വാസം. ഇതിനുള്ള നന്ദിസൂചകമായാണ് പൂച്ചകളെ ആരാധിക്കല്‍ ആരംഭിച്ചത്. 1000 വര്‍ഷങ്ങള്‍ക്കുമുമ്പെങ്കിലും ഈ ആരാധന തുടങ്ങിയെന്ന് ക്ഷേത്രത്തില്‍ പൂജചെയ്യുന്ന കുടുംബത്തില്‍പ്പെട്ട ബസവാരാധ്യ പറയുന്നു. അടുത്തടുത്തായി നിര്‍മിച്ചിരിക്കുന്ന മൂന്നുക്ഷേത്രങ്ങള്‍ കൂടിച്ചേര്‍ന്നതാണ് പൂച്ചകള്‍ ആരാധിക്കപ്പെടുന്ന മങ്കമ്മാ ക്ഷേത്രം. ഗ്രാമത്തിലെ മൂന്നു കുടുംബക്കാരാണ് ക്ഷേത്രങ്ങള്‍ പണികഴിപ്പിച്ചത്. പൂച്ചയുടെ വിഗ്രഹമാണ് പ്രതിഷ്ഠ. 60 വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഇന്നത്തെനിലയില്‍ ക്ഷേത്രം പുതുക്കിപ്പണിതത്. എല്ലാ ചൊവ്വാഴ്ചയും ഇവിടെ...

ഡീപ് വെബ് /ഡാർക്ക് വെബ്

ഇന്റർനെറ്റ് എന്ന് വച്ചാൽ നമുക്കൊക്കെ ഫെയ്സ്ബുക്ക് ഗൂഗിൾ യൂടൂബ്‌ ഇതൊക്കെ മാത്രമാണ് , എന്നാലിതിലും വിശാലമാണ് ഇന്റർനെറ്റിന്റെ ലോകം. നമ്മൾ ഉപയോഗിക്കുന്ന സേർച്ച്‌ എഞ്ചിനുകളും മറ്റും സർഫസ് വെബ് എന്നറിയപ്പെടുന്ന വിഭാഗത്തിലാണ് . എന്നാൽ രഹസ്യസ്വഭാവമുള്ള സംഘടനകളും ക്രിമിനൽസും ഒക്കെ ഉപയോഗിക്കുന്ന ഡീപ്പ് വെബിന്റെ ലോകം കുറേക്കൂടി വിശാലമാണ് അവ ഉപയോഗിക്കുന്നതിനു ടോർ , ഫ്രീനെറ്റ് തുടങ്ങിയ ഒണിയോൻ ബ്രൗസറുകൾ വേണം ., ഇവയുടെ പ്രത്യേകത ഇതിലൂടെ വരുന്ന ഡാറ്റ ട്രാക്ക് ചെയ്യാൻ പറ്റില്ല എന്നതാണ് , ഡാറ്റ കൈമാറുന്ന രണ്ടു ഐപി അഡ്രസ്സുകൾ തമ്മിൽ അനേകം സെർവറുകളുടെ ഒരു ലെയർ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത് . ഇനി ഡാർക്ക് വെബിന്റെ ഡാർക്ക് രഹസ്യങ്ങളിലേക്ക് കടക്കാം #സിൽക്ക്_റോഡ്‌ : ഫ്ലിപ്കാർട്ട് ആമസോണ്‍ പോലെ ഒരു ഓണ്‍ലൈൻ മാർക്കറ്റ് ആണ് സിൽക്ക് റോഡ് , എന്നാൽ സിൽക്ക് റോഡിൽ ഉള്ള പ്രത്യേകത എന്തെന്ന് വച്ചാൽ അവിടെ വില്പ്പനയ്ക്ക് വച്ചിരിക്കുന്നത് കഞ്ചാവും മരിജുവാനയും പെത്തടിനും എൽഎസ്ഡിയും പോലുള്ള മയക്കുമരുന്നുകളും മിലിട്ടറി ഗണ്‍ മേഷിനറികളും മറ്റുമാണ് എന്നതാണ്. ബിറ്റ് കോയിൻ സമ്പ്രദായമാണ് ഇവിടെ പെയ്മെന്റിനു ഉപയോഗിക്കുന്നത് . ...

സോഡിയാക് കില്ലര്‍

Image
കാട്ടിൽ മൃഗങ്ങളെ വേട്ടയാടുന്നതിനെക്കാൾ എനിക്കിഷ്ടം മനുഷ്യനെ കൊല്ലാനാണ് , കാരണം അതിലാണ് കൂടുതൽ ആനന്ദം , മനുഷ്യനാണ് ഭൂമിയിലെ ഏറ്റവും അപകടകാരിയായ മൃഗം.... കാലിഫോര്‍ണിയ: എല്ലാ കുറ്റവാളികളും അന്വേഷകന് വേണ്ടി ഒരു തെളിവെങ്കിലും അവശേഷിപ്പിക്കുമെന്നതാണ് കുറ്റാന്വേഷണത്തിന്റെ പ്രാഥമിക പാഠം. തെളിവുകൾ അന്വേഷകർ തേടിപ്പിടിക്കണമെന്ന് മാത്രം. പക്ഷെ 37 കൊലപാതകങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പൊലീസിനും പത്രങ്ങൾക്കും നിരവധി തെളിവുകൾ നൽകിയിട്ടും പിടിക്കപ്പെടാതെ പോയൊരു കൊലയാളിയുണ്ട് കാലിഫോർണിയയിൽ. സോഡിയാക് കില്ലർ.  1969, ഓഗസ്റ്റ്1 സാൻഫ്രാൻസിസ്കോ ക്രോണിക്കിൾ, സാൻ ഫ്രാൻസിസ്കോ എക്സാമിനർ, വലേജോ ടൈംസ് ഹെറാൾഡ് എന്നീ മൂന്ന് പത്രങ്ങൾക്ക് ഒരു കത്ത് കിട്ടി. ഹെർമൻ റോഡ് , ബ്ലൂ റോക്ക് സ്പ്രിംഗ്സ് എന്നിവിടങ്ങളിൽ നടന്ന മൂന്ന് കൊലപാതകങ്ങളുടെയും ഒരു കൊലപാതക ശ്രമത്തിന്റെയും ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ടുള്ള കത്തിനൊപ്പം ഗൂഢാക്ഷരങ്ങളിലുള്ള ഒരോ കുറിപ്പും ഉണ്ടായിരുന്നു. ഗൂഢാക്ഷരങ്ങളിലുള്ള ആ ക്രിപ്റ്റോഗ്രാം ഡി കോഡ് ചെയ്തെടുത്താൽ തന്നെ കണ്ടെത്താമെന്നായിരുന്നു കൊലയാളിയുടെ അറിയിപ്പ്. ഒപ്പം ക്രിപ്റ്റോഗ്രാം പത്രങ്ങളിൽ പ...

ആന്‍ങ്കോര്‍

Image
'ആന്‍ങ്കോര്‍' ഒളിഞ്ഞിരുന്ന മഹാത്ഭുതം!! 1860ല്‍ ഹെന്‍റി മൗഹോട്ട് എന്ന ഫ്രഞ്ച് പ്രകൃതി നിരീക്ഷകനും, ശാസ്ത്രജ്ഞനും അത്യപൂര്‍വമായ ചില പ്രാണിവര്‍ഗത്തെയും പക്ഷികളെയും കുറിച്ച് പഠിക്കാന്‍ ഇന്തോചൈനാ അതിര്‍ത്തിയിലെ ഘോരവനത്തില്‍ എത്തിപ്പെട്ടു. ജീവികളെക്കുറിച്ചുള്ള പഠനത്തിനാണ് ഹെന്‍റി വന്നതെങ്കിലും, അദ്ദേഹത്തിന് നിരാശപ്പെടേണ്ടി വന്നില്ല. ജീവലോകത്തെ വനത്തില്‍ കണ്ടെത്തിയില്ലെങ്കിലും, മറ്റു ചില അപൂര്‍വ ദൃശ്യങ്ങള്‍ക്ക് സാക്ഷിയായി. ഏതോ കാലത്ത് മനുഷ്യനെന്നോ, അതീത ശക്തികളെന്നോ കരുതാവുന്ന ചിലരുടെ സൃഷ്ടിപ്പുകള്‍ അദ്ദേഹം കാട്ടില്‍ കണ്ടു. കൃത്രിമമായി നിര്‍മിച്ച വെള്ളച്ചാട്ടങ്ങള്‍, ഹൈവേകള്‍, കെട്ടിട സമുച്ചയങ്ങള്‍, ടവറുകള്‍ എന്നിവയായിരുന്നു അദ്ദേഹത്തിന് കാണാന്‍ കഴിഞ്ഞത്. ഈ അത്ഭുത കാഴ്ചകള്‍ ചുറ്റിനടന്ന് കണ്ട ഹെന്‍റി അപ്പോള്‍തന്നെ ഒരു കാര്യം ഉറപ്പിച്ചു: ഇതെല്ലാം നിര്‍മിച്ചിരിക്കുന്നത് സാധാരണ മനുഷ്യരല്ല, മറിച്ച് അപൂര്‍വമായ ഒരു സംസ്കാരത്തിന്റെ അധിപന്മാരാണ് അവര്‍. റോമിലെയും, ഗ്രീസിലെയും സംസ്കാരത്തേക്കാള്‍ ഉന്നതി പ്രാപിച്ച ഒരു സംസ്കാരമാകാം അതെന്ന് അദ്ദേഹം കണക്കുകൂട്ടി. ഈ സംസ്കാരത്തെക്കുറിച്ച് കൂടുതല്‍ ...

റിയാന്‍റെ കിണര്‍

Image
ഇതൊരു കഥയല്ല. കേട്ടു കഴിഞ്ഞാല്‍ ഒരുപക്ഷേ കഥ പോലെ തോന്നാം. ഒരു കൊച്ചുബാലൻ ഉത്കടമായ ഇച്ഛാശക്തികൊണ്ടും മനസ്സില്‍ നിറഞ്ഞുനിന്ന നന്മകൊണ്ടും വളർത്തിയെടുക്കുകയും ഇന്നും സജീവമായി നിലനില്ക്കുകയും ചെയ്യുന്ന ഒരു മഹാപ്രസ്ഥാനത്തിന്റെ വിജയകഥയാണിത്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ നാമെല്ലാം പലതരത്തില്‍ തിരക്കുകളില്‍ കുടുങ്ങി ജീവിച്ചുപോകുമ്പോള്‍ ലോകത്തിന്റെ ഒരു മൂലയിലിരുന്ന് റിയാന്‍ തന്റെ ജീവിതത്തോടൊപ്പം കൊണ്ടുനടക്കുന്ന ത്യാഗത്തിന്റെ വിസ്മയകഥ…! ========= 1998 ജനവരി. കാനഡയിലെ ഒണ്ടാറിയയ്ക്കടുത്ത് കെംപ്റ്റവില്ല ഹോളിക്രോസ് സ്കൂള്‍. ഒന്നാംക്ലാസ്. കൊച്ചു റിയാന്‍ കൗതുകത്തോടെ മുൻ സീറ്റിലിരുന്ന് മിസ്‌പ്രെസ്റ്റ് എന്ന ടീച്ചര്‍ പറയുന്ന വാക്കുകള്‍ ശ്രദ്ധിക്കുകയാണ്. “കുട്ടികളേ…ലോകത്ത് കഷ്ടപ്പാടുകളനുഭവിക്കുന്ന എത്രയെത്ര ആളുകളുണ്ടെന്നറിയാമോ? പ്രത്യേകിച്ച് ആഫ്രിക്കന്‍ രാജ്യങ്ങളില്‍… നമ്മളൊക്കെ എത്ര പണം പലതിനുമായി ചെലവഴിക്കുന്നു. നമ്മുടെ ഒരു സെന്റ്‌  നാണയമുണ്ടെങ്കില്‍ ആഫിക്കയിലെ കുട്ടികള്ക്ക് ഒരു പെൻസിൽ വാങ്ങാം. 25 സെന്റുകൊണ്ട് 175 വിറ്റാമിന്‍ ഗുളികകള്‍, 60 സെന്റു കൊണ്ട് ഒരു കുട്ടിക്കാവശ്യമായ രണ്ടു മ...

രാത്രിയിൽ ആഹാരം കഴിക്കാത്ത ജൈനമതക്കാർ

“ പകല്‍ മാറി രാത്രിയാകുമ്പോഴാണ്  സൂക്ഷ്മജീവികള്‍  അധികവും പുറത്തിറങ്ങുന്നത്.ആഹാരം തേടിയാണ് അവ വരുന്നത്. നമ്മുടെ നഗ്നനേത്രങ്ങള്‍ക്കു കാണാന്‍ കഴിയാത്ത കോടിക്കണക്കിനു സൂക്ഷ്മജീവികള്‍ രാത്രികാലങ്ങളില്‍ നമുക്കുചുറ്റും പറക്കുന്നുണ്ടാത്രേ. അവ നമ്മള്‍ കഴിക്കുന്ന  ആഹാരങ്ങളില്‍ വന്നു നിറയുന്നു. ആഹാരത്തോടൊപ്പം അവ നാമറിയാതെ  നമ്മുടെ വായില്‍ക്കൂടെ വയറ്റിലേക്ക് പോകുന്നു. ഇത് ഹിംസയാണ്. നമ്മെപ്പോലെ അവക്കും ഈ ഭൂമിയില്‍ ജീവിക്കാനുള്ള പൂര്‍ണ്ണ അധികാരമുണ്ട്‌. “ അഹിംസയില്‍ അടിയുറച്ചു വിശ്വസിക്കുന്ന ജൈനമതക്കാരാണ് ഈ വിശ്വാസപ്രമാണം മുറുകെപ്പിടിച്ച്‌ രാത്രിയില്‍ ആഹാരം കഴിക്കാത്തത്. വളരെ വേറിട്ട രീതികളാണ് ഇവര്‍ക്കുള്ളത്. ലോകമെമ്പാടുമായി 40 ലക്ഷം മുതല്‍ 50 ലക്ഷം വരെ അനുയായികളുള്ള ജൈനമതം തങ്ങള്‍ക്കു സ്വന്തമായുള്ളതെല്ലാം ഉപേക്ഷിച്ചു ഭക്ഷണം വരെ യാചിച്ചു കഴിക്കണമെന്ന് നിഷ്ക്കര്‍ഷിക്കുന്നതാണ്. ജൈനസന്യാസിമാരായ ദിഗംബരര്‍  വസ്ത്രം ധരിക്കാതെ നഗ്നരായി ജീവിക്കുന്നവരാണ്.ദിക്കുകള്‍ ആണത്രേ അവരുടെ വസ്ത്രം. ഇവര്‍ ആഹാരം കഴിക്കുന്നത്‌ നിന്നുകൊണ്ടാണ്. ഇരുന്നുകൊണ്ട് കഴിക്കില്ല. പാത്രത്തിലോ,  കൈകൊണ്...

എയ്ഞ്ചൽ വെള്ളച്ചാട്ടം

Image
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം ഏതാണെന്ന് അറിയൂമോ...പേരില്‍ മാലാഖ ഉണ്ടെങ്കിലും ആളോരു ചെകുത്താന്‍ ആണ്..കേള്‍ക്കാം ആ ചെകുത്താനെ കുറിച്ച്..അല്ല ആമാലാഖയെ കുറിച്ച്... എയ്ഞ്ചൽ വെള്ളച്ചാട്ടം സ്ഥലം:- വെനിസ്വേല ഉയരം :- 3212 ft 1933-ൽ അമേരിക്കൻ വൈമാനികൻ ജിമ്മി എയ്ഞ്ചൽ ഈ വെള്ളച്ചാട്ടത്തിനു മുകളിലൂടെ വിമാനം പറത്തിയതോടെയാണ് ഈ വെള്ളച്ചാട്ടം ലോക ശ്രദ്ധയിലേക്ക് വരുന്നത്.അദ്ദേഹത്തിന്റെ സ്മരണാർഥമാണ് ഈ വെള്ളച്ചാട്ടത്തിന് എയ്ഞ്ചൽ വെള്ളച്ചാട്ടം എന്ന നാമം നൽകപ്പെട്ടത്. എന്നാല്‍ സർ വാൾട്ടർ റാലേഗ്, ഏറ്ണസ്റ്റോ സാഞ്ചസ് ലാക്രൂസ് എന്നിവരാണ് ഈ വെള്ളച്ചാട്ടം കണ്ടെത്തിയതെന്ന് പറയപ്പെടുന്നു.സത്യം ഇന്നും ഇരുളില്‍ തന്നെ... വെനിസ്വേലയിലെ കനൈമ നാഷണൽ പാർക്കിലാണ് യുനെസ്കോ പൈതൃകകേന്ദ്ര പട്ടികയിലുള്ള ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഈ വെള്ളച്ചാട്ടത്തിന്റെ മുകളിൽ നിന്നും വീഴുന്ന വെള്ളം താഴെയെത്തുന്നതിനു മുന്നേ ശക്തമായ കാറ്റിൽ മൂടൽമഞ്ഞായിത്തീരുന്നു.വെൻസ്വേലയിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ എയ്ഞ്ചൽ വെള്ളച്ചാട്ടം ബൊളിവർ സംസ്ഥാനത്തിലെ ഗ്രാൻസബാനാ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്.

Great Wall of India

Image
  മധ്യപ്രദേശിന്റെ ഹൃദയത്തില്‍ ഇന്ത്യയുടെ ഒത്ത നടുവിലായി ഇന്ത്യയും ഇന്ത്യക്കാരും അറിയാതെ പോയ ഒരു അത്ഭുതം ഒളിഞ്ഞിരിപ്പുണ്ട്. നാട്ടുകാര്‍ വെറും ചുമരായി തള്ളിക്കളഞ്ഞ ഒരു പൗരാണിക നിര്‍മ്മിതി.  ചൈനയുടെ വന്‍ മതിലിനൊപ്പം തലയുയര്‍ത്തി നില്‍ക്കാന്‍ കെല്‍പുള്ള ഒരു നെടുനീളന്‍ മതില്‍ -ദി ഗ്രേറ്റ് വാള്‍ ഓഫ് ഇന്ത്യ. മതിലെന്ന് പറഞ്ഞാല്‍ ഇകഴ്ത്തലാവും. ഇത് വന്‍മതിലാണ്. അന്വേഷിക്കും തോറും നിഗൂഢമാകുന്ന ചരിത്രകാരന്‍മാരെ കുഴപ്പിക്കുന്ന കല്ലില്‍ പടുത്തുയര്‍ത്തിയ മഹത്തായ സൃഷ്ടി. അധികമാര്‍ക്കും അറിയാത്തത്, എന്നാല്‍ പ്രദേശവാസികള്‍ക്ക് പരിചിതമായ ഘടന. ചരിത്രാന്വേഷികള്‍ ഇതിന് പേരിട്ടിരിക്കുന്നത് ദി ഗ്രേറ്റ് വാള്‍ ഓഫ് ഇന്ത്യഎന്നാണ്. 80 കിലോമീറ്റര്‍ നീളം കണക്കാക്കുന്ന ഈ മതിലിന്റെ പല ഭാഗങ്ങളും കണ്ടെത്തി വരുന്നേയുള്ളൂ. ഒരു പക്ഷെ ദി ഗ്രേറ്റ് വാള്‍ ഓഫ് ചൈന കഴിഞ്ഞാല്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ മതിലായി പൈതൃകസ്വത്തുക്കളുടെ പട്ടികയില്‍ രേഖപ്പെടുത്തപ്പെടാന്‍ സാധ്യതയുള്ള ഘടന. എന്തു തന്നെയായാലും ഇന്ത്യയിലെ ഏറ്റവും വലിയ കോട്ടയാണിതെന്ന കാര്യത്തില്‍ സംശയം വേണ്ടിവരില്ലെന്നാണ് പ്രദേശത്ത് ഗവേഷണം നടത്തുന്ന ചരിത്രകാരന...

റോഡ്സ് ദ്വീപിലെ ലോകാത്ഭുതം(കൊളൊസസ്)

Image
പുരാതന ഗ്രീസിലെ റോഡ്സ് ദ്വീപിൽ നൂറുകണക്കിന് മീറ്റർ അകലെയുള്ള കപ്പലുകൾക്ക് പോലും വഴികാട്ടിയായി നിന്നിരുന്ന പ്രതിമയാണ്  സൂര്യദേവനായ ഹീലിയോസിന്റെത്.കൊളോസസ് എന്നാണ് പ്രാചീന ലോകാത്ഭുതങ്ങളിലൊന്നായ ഈ പ്രതിമയെ വിളിച്ചിരുന്നത്. റോഡ്സിലെ  തുറമുഖത്തിലേക്കുള്ള കവാടത്തിൽ ഇരുകരകളിലും രണ്ട് കാലുകൾ കുത്തി നിന്നിരുന്ന പ്രതിമയുടെ ഉള്ളിൽ വലിയൊരു വലിയൊരു കോണി ഉണ്ടായിരുന്നു. കപ്പലുകൾക്കുള്ള വഴികാട്ടി വെളിച്ചം ഇതിന്റെ കണ്ണുകളിൽ സ്ഥാപിച്ചിരുന്നു.ഈജിയൻ കടലിന്റെ ചക്രവാളത്തിലേക്ക് നോക്കി നിൽക്കുന്ന കൊളോസസിന്റെ കണ്ണുകൾക്കുള്ളിൽ റോഡ്സ് നിവാസികൾ എന്നും തീ കത്തിക്കും.വെങ്കലത്തിൽ നിർമിച്ച ഈ പ്രതിമയ്ക്ക് 32 മീറ്റർ ഉയരവും 300 ടൺ ഭാരവുമുണ്ടായിരുന്നു. BCE 304-305 ൽ ഈജിപ്റ്റിലെ ടോളമി രാജവംശവും മാസിഡോണിയയിലെ ആന്റിഗോണസുമായി നടന്ന യുദ്ധത്തിൽ ടോളമിയെ സഹായിക്കാൻ റോഡ്സ് നിവാസികൾ തീരുമാനിച്ചു. യുദ്ധത്തിൽ ടോളമി വിജയിച്ചതോടെ മാസിഡോണിയക്കാർ ആന്റിഗോണസിന്റെ പുത്രനായ ഡെമട്രിയസിന്റെ നേതൃത്വത്തിൽ 370 കപ്പലുകളിൽ നാലായിരത്തോളം പടയാളികളുമായി റോഡ്സിനെ ആക്രമിക്കാനെത്തി. ഒരു വർഷത്തെ യുദ്ധത്തിനു ശേഷം ടോളമിയുടെ സഹായത്തോടെ ദ്വീപുവാ...

പെരിഗ്രിന്‍ ഫാല്‍ക്കണ്‍

Image
ലോകത്തിലെ ഏറ്റവും വേഗതയേറിയ ജീവി ചീറ്റപ്പുലിയല്ല കരയിലെ വേഗതയേറിയ ജീവിയാണ് ചീറ്റപ്പുലിയെന്ന് പഠിച്ചിട്ടുണ്ടാകുമല്ലോ. പക്ഷേ, ഭൂമിയിലെ ഏറ്റവും വേഗതയേറിയ ജീവി ചീറ്റയല്ല. പെരിഗ്രിന്‍ ഫാല്‍ക്കണ്‍ എന്ന ഒരിനം പ്രാപ്പിടിയന്‍ പക്ഷിയാണ് ലോകത്തിലെ ഏറ്റവും വേഗതയുള്ള ജീവി. മികച്ച വേട്ടക്കാരായ ഈ പക്ഷികള്‍ മണിക്കൂറില്‍ 389 കിലോമീറ്റര്‍വരെ വേഗതയില്‍ പറക്കാനാകും. ചിറകടിച്ചു പറക്കുമ്പോഴല്ല മറിച്ച് ഇരതേടുമ്പോഴാണ് ഇവയുടെ വേഗത മനസിലാകുക. ഏതാണ്ട് ഒരു കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് കരയിലുള്ള വസ്‍തുക്കളെ തിരിച്ചറിയാന്‍ ഇവയ്ക്ക് കഴിയും. പ്രാവുകള്‍, മറ്റുപക്ഷികള്‍ എന്നിവയെ ആകാശത്ത് നിന്ന് തന്നെ റാഞ്ചിപ്പിടിച്ചാണ് ഇവ ഭക്ഷണം കണ്ടെത്തുന്നത്. ചിറകുകളാണ് പെരിഗ്രിന്‍ പക്ഷികളുടെ വേഗതയ്ക്ക് കാരണം. അറ്റം കൂര്‍ത്ത പിന്നോട്ട് വളഞ്ഞ ചിറകുകളാണ് ഇവയ്ക്കുള്ളത്. മറ്റുപക്ഷികള്‍ക്കുള്ളത് വീതികൂടിയ ചിറക് അഗ്രങ്ങളാണ്. ഇത് വായുവില്‍ സ്വതന്ത്രമായി പറക്കുന്നത് തടസമാകുന്നു. ചിറക് ചരിക്കുംതോറും കൂടുതല്‍ വേഗത ആര്‍ജിക്കാന്‍ പെരിഗ്രനുകള്‍ക്ക് കഴിയും. ഉയരത്തില്‍ പറക്കുന്ന പെരിഗ്രിനുകള്‍ താഴെ പക്ഷിക്കൂട്ടങ്ങളെ കാണുമ്പോള്‍...

അൽക്കട്രാസ് ജയിൽ

Image
ലോകാത്തെ ഏറ്റവും സുരക്ഷിതമെന്ന് അവകാശപ്പെട്ട ഒരു ജയിലിൽ നിന്ന് തികച്ചും അവിശ്വസനീയവും അതിസാഹസികവുമയി രക്ഷപ്പെട്ട മൂന്ന് ജലിൽപുള്ളികളുടെ കഥയാണിത് !! 1934 മുതൽ 1964 വരെ അമേരിക്കയിലെ സാൻഫ്രാൻസിസ്ക്കോയിൽ നിന്ന് 1.25 മൈൽ അകലെ അൽക്കട്രാസ് ദ്വീപിൽ 12 ഏക്കർ ഭൂമിയിൽ ആയിരുന്നു ജയിൽ നിലനിന്നിരുന്നത് ..ദ്വീപിന്റെ പേരിൽ തന്നെ ജയിലും അൽക്കട്രാസ് ജയിൽ (Alcatraz Prison) എന്ന് അറിയപ്പെട്ടു ..ടൈറ്റാനിക്ക് കപ്പൽ നിർമ്മാതാക്കൾക്കു പോലുള്ള ഒരു അവകാശവാദം ഈ ജയിലിനെ കുറിച്ച് അധികൃതർക്കുമുണ്ടായിരുന്നു ...അതായത് അവിടെനിന്നും ഒരാൾക്കും രക്ഷപ്പെടുക സാധ്യമല്ല എന്നത് തന്നെ...കേവലം അവകാശവാദം പറയുക മാത്രമല്ല അത്രമേൽ കഠിനമായിരുന്നു അവിടെയുണ്ടായിരുന്ന സജ്ജീകരങ്ങളത്രയും . .ഒന്നാമതായി ഒരു ദ്വീപിലായതിനാൽ തന്നെ ജയിലിനു ചുറ്റും കടലായിരുന്നു .അതിലെ ജലം അതികഠിനമായ തണുപ്പായിരുന്നത്രേ ,അക്കാലത്ത് കുളിക്കാൻ ചൂടുവെള്ളം നല്കിയിരുന്ന ഏകജയിലായിരുന്നത്രേ അൽക്കട്രാസ് അതിനുള്ള കാരണം പറയപ്പെടുന്നത് ദിനേനെ ചൂടുവെള്ളത്തിൽ കുളിച്ച് ശീലിച്ച പ്രതികളിലാരെങ്കിലും രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ കടലിലുള്ള ജലത്തിലെ അമിതമായ തണുപ്പ് ശരീരത്തിന്...

ആരാല്‍ കടല്‍

Image
ആരാല്‍ കടല്‍ തിരിച്ചു വരും..... പ്രതിക്ഷയോടെ ഒരു ജനത അതെ അപ്രത്യക്ഷമായി പോയ ഒരു കടലുണ്ട്...ഒരു ജനതയുടെ മുഴുവന്‍ സ്വപ്നങളേയും തകര്‍ത്തെറിഞ് ആ കടല്‍ അപ്രത്യക്ഷമായി...എന്നെന്നേക്കുമായി...ഇന്ന് ഒരു മരുഭൂമിയായി മാറികഴിഞിരിക്കുന്നു... മുൻപ് 68,000 ചതുരശ്രകിലോമീറ്റർ(26,300 ചതുരശ്രമൈൽ) വിസ്താരമുണ്ടായിരുന്ന ഈ തടാകം വറ്റിക്കാന്‍ മനുഷ്യന് എളുപ്പമായിരുന്നു..വെറും അബതു വര്‍ഷത്തിനുള്ളില്‍ അവന്‍ അത് നടപ്പിലാക്കി.. ഈ തടാകത്തിന് അന്ന് വലിപ്പത്തിൽ ലോകത്തിൽ നാലാം സ്ഥാനമായിരുന്നു. എന്നാൽ 1960ന് ശേഷം സോവിയറ്റ് യൂണിയൻ കാർഷികാവിശ്യത്തിന് ഇതിലേക്ക് വരുന്ന ജലം ഉപയോഗിച്ചതിന് ശേഷം ഈ തടാകത്തിന്റെ വലിപ്പത്തിൽ ഗണ്യമായ കുറവുണ്ടായി. 2007 ആയപ്പോഴേക്കും തടാകത്തിന്റെ വലിപ്പം ഇപ്പോൾ മുൻപുണ്ടായിരുന്നതിന്റെ 10 ശതമാനംപോലും ഇല്ലാത്ത അവസ്ഥയിലേക്ക് ചുരുങ്ങി. 2008ലെ കണക്കനുസരിച്ച് ഈ തടാകത്തിന്റെ ഏറ്റവും കൂടിയ ആഴം 42 മീറ്ററാണ് ഈ തടാകത്തിലേക്ക് ജലം എത്തിയിരുന്നത് അമു ദര്യ, സിർ ദര്യ എന്നീ നദികളിലൂടെയായിരുന്നു. 1960കളിൽ സോവിയറ്റ് യൂണിയൻ സർക്കാർ, ഈ നദികളെ വലിയകനാലുകൾ വഴി കസാക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, തുർക്കുമെനിസ്ഥാൻ ...

ഭാൻഗർ കോട്ട

Image
ശാപവും പ്രണയവും...എല്ലാം ഈ കോട്ടയ്ക്കു സ്വന്തം ( "സൂര്യൻ ഉദിക്കുന്നതിന് മുൻപും സൂര്യൻ അസ്തമിച്ചതിനു ശേഷവും കോട്ടക്കുള്ളില്‍  പ്രവേശിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു") ഈ ഒരു കോട്ടയെ കുറിച്ച് വയ്ച്ചു കഴിഞപ്പോള്‍ അറിഞ്ഞ കാര്യങ്ങൾ ഇവിടെ പോസ്റ്റ്‌ ചെയ്യണം എന്ന് തോന്നി...യുക്തിക്ക് നിരക്കാത്തത് ആണെങ്കിലും.... രാജസ്ഥാനിലെ അൻവർ ജില്ലയിൽ ഉപേക്ഷിക്കപ്പെട്ട ഒരു പുരാതന പട്ടണമാണമാണിത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ യുടെ സംരക്ഷണത്തിലാണ് ഇപ്പോൾ ഈ പ്രദേശം. "സൂര്യൻ ഉദിക്കുന്നതിന് മുൻപും സൂര്യൻ അസ്തമിച്ചതിനു ശേഷവും കോട്ടക്കുള്ളില്‍ പ്രവേശിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു" എന്നാ ബോർഡ്‌ പ്രവേശന കവാടത്തിൽ സ്ഥാപിച്ചിട്ടുണ്ട്. . വന്യ ജീവികളെ ഭയന്നിട്ടാകാം അല്ലെങ്കിൽ വേറെ കാരണങ്ങൾ കൊണ്ടാകാം  ഈ ബോർഡ്‌ വച്ചത്. 'സരിസ്ക ദേശീയ കടുവ സംരക്ഷിത വന പ്രദേശത്തിന്' അരികിലാണ് ഭാൻഗർ. പതിനേഴാം നൂറ്റാണ്ട് വരെ പ്രശസ്തിയിൽ കഴിഞ്ഞു, ഇപ്പോൾ ചരിത്രവശിഷ്ടം ആയിക്കഴിഞ്ഞ കോട്ടകളുടെയും , കൊട്ടാരങ്ങളുടെയും, വീടുകളുടെയും , കടകളുടെയും ബാക്കിപത്രങ്ങളുമായി നിൽക്കുന്ന സുന്ദര സ്ഥലം ഈ ക...